Friday, January 8, 2010
അതിരപ്പിള്ളി വാട്ടര്‍ shock
വിവാദങ്ങളുടെ മടിത്തട്ടിലേക്ക് കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം എത്തിപ്പെടുന്നത് കഴിഞ്ഞ പതിറ്റാണ്ടിലാണ്. അന്നു മുതല്‍ പരിസ്ഥിതിക്കാരും സംസ്ഥാന വൈദ്യുതിബോര്‍ഡും നിരന്തരം പോര്‍വിളിമുഴക്കി അതിരപ്പിള്ളി വൈദ്യുതിപദ്ധതിക്കെതിരെയും അനുകൂലമായും മുറവിളി കൂട്ടുന്നു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ നിലവിലെ വന്‍കിട വെള്ളച്ചാട്ടത്തെ ഇല്ലാതാക്കിയും നൂറുകണക്കിന് ആദിവാസികളുടെ ജീവന്‍ ഭീഷണിയിലാക്കിയും പതിനായിരക്കണക്കിന് ജലജീവികളെയും വന്യജീവികളെയും ഇല്ലാതാക്കിയും വേണോ ഇത്തരമൊരു വൈദ്യുതി ഉല്‍പാദം എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. അവരാകട്ടെ വെറുതെ സമരം നടത്തുക മാത്രമല്ലായിരുന്നു. ചാലക്കുടി പുഴ സംരക്ഷണസമിതി എന്ന പേരില്‍ നിരന്തരം കിട്ടാവുന്ന എല്ലാ നിയമപരവും സാങ്കേതികപരവും ഭരണപരവുമായ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയതു മൂലമാണ് 10 വര്‍ഷം മുമ്പ് തുടങ്ങേണ്ട പദ്ധതി ഇന്നും അനിശ്ചിതത്വത്തിലായി നില്‍ക്കുന്നത്.90 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്ഡപാദിപ്പിക്കുമെന്ന് പറയുന്നത്. ഇതിനായി അതിരപ്പിള്ളി വെള്ളച്ചാട്ടം ഇടക്കിടെ നിയന്ത്രിക്കേണ്ടി വരുമെന്നതാണ് വിനോദസഞ്ചാരികളെയും കുഴക്കുന്നത്. രാത്രി സമയത്ത് മാത്രമേ വൈദ്യുതി ഉല്‍പാദിപ്പിക്കാനായി വെള്ളം തടഞ്ഞുനിര്‍ത്തൂ എന്നും ബാക്കി സമയം തുറന്നുവിടുമെന്നും പറയുന്നു. ഇങ്ങനെ വെള്ളം കെട്ടിനിര്‍്ത്തുകയും തുറന്നുവിടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുകയും ഇത് മൂലം താഴ് വരയിലെ ജനങ്ങള്‍ക്കും സ്വത്തിനും ഏറെ നഷ്ടം നേരിടുകയും ചെയ്യും.1997ല്‍ കോടതിയെ സമീപിച്ച് പുഴ സംരക്ഷണസമിതി നേടിയ പദ്ധതിയെക്കുറിച്ച് പഠിക്കാനുള്ള പൊതുതെളിവെടുപ്പിലാണ് ജനങ്ങള്‍ ഒന്നടങ്കം പദ്ധതിക്കെതിരെ രംഗത്തുവന്നത്. യു.ഡി.എഫ് ഭരണകാലത്ത് പദ്ധതിയുടെ സാധ്യത പഠിക്കാനാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ഇടതുഭരണകാലത്തും ഇപ്പോഴും പ്രത്യേകമായ നിര്‍ബന്ധബുദ്ധി കാണിക്കാന്‍ സി.പി.എം കാണിക്കുന്ന ധൃതി എന്തിനാണ് ഇതെന്ന ചോദ്യത്തിന് വഴിവെക്കുന്നു. യു.ഡി.എഫ് കാലത്ത് പദ്ധതിയെക്കുറിച്ച് സംസാരിക്കാതിരുന്നവര്‍ ഇപ്പോള്‍ പദ്ധതിക്ക് വേണ്ടി മുറവിളി കൂട്ടുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളുടെ കൂടെ നിന്ന് പദ്ധതിക്കെതിരാണെന്ന് പറയുകയും അത് കഴിയുമ്പോള്‍ പദ്ധതിക്ക് വേണ്ട് നിലകൊള്ളുകയുമാണ് സി.പി.എം ഇവിടെ ചെയ്യുന്നത്. കഴിഞ്ഞ പാര്‍ലമെന്റ്‌തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് യു.ഡി.എഫിന്റെ കെ.പി ധനപാലന്‍ വന്‍ വിജയം നേടിയത് പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചതിനാലായിരുന്നു.പൊതുതെളിവെടുപ്പിന് ശേഷം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാണ് പദ്ധതിക്ക് പാരിസ്ഥിതിഅനുമതി സംസ്ഥാന സര്‍ക്കാര്‍ നേടിയെടുത്തത്. അതാകട്ടെ പുതിയ മന്ത്രിസഭ അധികാരമേറ്റതോടെ വൃഥാവിലാകുകയായിരുന്നു. പരിസ്ഥിതി കാര്യങ്ങളില്‍ നല്ല ധാരണയുള്ള വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പദ്ധതി നടപ്പാക്കുമ്പോള്‍ ചാലക്കുടി റേഞ്ചിലെ വനത്തിന് കാര്യമായ നാശം സംഭവിക്കുമെന്ന് മനസ്സിലാക്കിയാണ് കഴിഞ്ഞ ദിവസം പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്.പദ്ധതി തുടങ്ങുമ്പോള്‍ വരുന്ന പാരിസ്ഥിതിക നാശത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് അയച്ച നോട്ടീസിന് മറുപടി നല്‍കാന്‍ 15 ദിവസത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ്.മന്ത്രി എ.കെ ബാലനാകട്ടെ അനാവശ്യവും ദുരൂഹവുമായ ധൃതിയും താല്‍പര്യവുമാണ് ഇക്കാര്യത്തില്‍ കാണിക്കുന്നത്. അഭിമാനപ്രശ്‌നമായാണ് മന്ത്രി ഇത് ഏറ്റെടുത്തിട്ടുള്ളത്. മന്ത്രി സഭയിലെയും ഇടതുപക്ഷത്തെ വനം മന്ത്രിയടക്കമുള്ള വരുടെയും എതിര്‍പ്പ് ശക്തവുമാണ്.ഏതായാലും അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ പണ്ട് സൈലന്റ് വാലി പദ്ധതിയുടെ കാര്യത്തിലെന്ന പോലെ നാട്ടുകാര്‍ക്കും ജീവജാലങ്ങള്‍ക്കും അനുകൂലമായ വിധി തന്നെ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ചാലക്കുടിക്കാര്‍.പദ്ധതി ഒരു കാരണവശാലും വരാന്‍ സമ്മതിക്കില്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകനും പുഴ സംരക്ഷണസമിതി നേതാവുമായ മോഹന്‍ദാസും രവിയും ലതയും ആണയിടുന്നു. സമരമുഖവും നിയമത്തിന്റെ വഴിയും ഒരേ സമയം തേടുകയാണ് ഇവര്‍. അതേസമയം വൈദ്യുതി ബോര്‍ഡും ബന്ധപ്പെട്ടവരും പദ്ധതിവരുമ്പോഴുണ്ടാകുന്ന പണത്തിന്റെ ഒഴുക്കിലാണ് കണ്ണുനട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. അതില്‍ വാസ്തവമുണ്ടാകുമെന്നതിന്റെ തെളിവാണ് ചെറുകിട പദ്ധതികളുടെ കാര്യത്തില്‍ ബോര്‍ഡ് കാട്ടുന്ന താല്‍പര്യക്കുറവ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment